Monday, 16 September 2013

ഒരോണം കൂടി

കാശു കൊടുത്തു പൂ വാങ്ങാനുള്ള മടി കൊണ്ടാണ് പറമ്പുകളില്‍ അലയാന്‍ ഇറങ്ങിയത്. നല്ല കര്‍ക്കിടക മഴ കഴിഞ്ഞുള്ള ചിങ്ങ വെയിലില്‍ പറഞ്ഞു കേട്ട ഉപവസന്തം നേരിട്ട് കണ്ടപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി.  കൃഷ്ണകിരീടവും കാക്കപ്പൂവും കമ്മല്‍പ്പൂവും അങ്ങനെ തൊടിയിലെ പൂക്കള്‍ കൊണ്ട് മൂലം തൊട്ട് തിരുവോണം വരെ ...
പൂര്‍ണമായും നാടന്‍ അല്ലേലും ഇഷിട്ക കൊണ്ട് ഓണത്തറയുണ്ടാക്കി അടയും തൃക്കാക്കരപ്പനുമായി ഞങ്ങളും ഓണം കൊണ്ട്..
കളം കൂവിയപ്പോള്‍ എന്‍റെ കുഞ്ഞനിയത്തി അട കട്ട് കൊണ്ട് ഓടി എല്ലാം പൂര്‍ണമാക്കി..
ഒരുപാട് സന്തോഷം തോന്നുന്നു..